2011-04-06

വിജയമുഹൂര്‍ത്തത്തില്‍ കേഴ്‌സ്റ്റണ്‍ സ്ഥാനമൊഴിഞ്ഞു

മുംബൈ; 121 കോടി ജനങ്ങളുടെ സ്വപ്‌നമായിരുന്ന ലോകകപ്പ് കിരീടം സമ്മാനിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഗാരി കേഴ്സ്റ്റണ്‍ ഒഴിഞ്ഞു. മൂന്നു വര്‍ഷക്കാലത്തെ കരാര്‍ അവസാനിക്കുന്നതിന് മുന്നോടിയായി കേഴ്‌സറ്റണ്‍ തന്നെയാണ് രാജിവെക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകകപ്പിന് മുമ്പ് തന്നെ കേഴ്‌സറ്റണ്‍ തന്റെ തീരുമാനം ബി.സി.സി.ഐയെ അറിയിച്ചിരുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ മറ്റൊരു ടീമിന്റെ പരിശീലക സ്ഥാനവും തത്കാലം ഏറ്റെടുക്കേണ്ടെന്നാണ് കേഴ്‌സറ്റണിന്റെ തീരുമാനം. 

'ഒരു വിദേശിയായിട്ടും ഇന്ത്യക്കാര്‍ എന്നെ സ്വീകരിച്ചു. ഇന്ത്യന്‍ ടീമിന്റെ കോച്ചായുള്ള മൂന്നു വര്‍ഷത്തെ സേവനം മറക്കാനാകാത്ത അനുഭവമാണ്. ഇന്ത്യന്‍ ജനത ക്രിക്കറ്റിനെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. ആരാധകരില്‍ നിന്ന് താരങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ അത്ഭുതാവഹമാണ്. സുന്ദരമായ രാജ്യമാണ് ഇന്ത്യ. ധാരാളം സുഹൃത്തുക്കളെ ഇവിടെ എനിക്ക് ലഭിച്ചു-കേഴ്സ്റ്റണ്‍ പറഞ്ഞു 

ഏറെ വിവാദമുണ്ടാക്കിയ ശേഷം ഗ്രെഗ് പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് കേഴ്‌സറ്റണ്‍ ചുമതലയേല്‍ക്കുന്നത്. മൂന്നു വര്‍ഷക്കാലയളവിനുള്ളില്‍ സ്വപ്‌നസമാനമായ നേട്ടങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടായത്. ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ മികച്ച വിജയങ്ങള്‍. ടെസ്റ്റ് റാങ്കില്‍ ഒന്നാം സ്ഥാനം. ഏറ്റവും ഒടുവില്‍ ലോകകപ്പ് കിരീട നേട്ടത്തോടെയാണ് കേഴ്‌സറ്റണ്‍ പടിയിറങ്ങുന്നത്.


From:


No comments:

Post a Comment